Saturday, March 19, 2011

നമ്മള്‍.

അനന്തരം, തുടിക്കുന്നൊ-
രോളങ്ങള്‍ നോക്കി
നിന്നോര്‍മ്മയില്‍ മയങ്ങി
ഞാനിരുന്നു.

(എന്‍റെ പോളിയിലെ കവിതാ മത്സരത്തില്‍, മത്സരത്തിനുപരിയായി ഞാനെഴുതിയ കവിത.)

എന്‍റെ 'പോളി'ക്കുട്ടിക്ക്..

അറിയുമോ നിനക്കെന്നെ
നമ്മളൊന്നായിരുന്നു
നിനയ്ക്കാതിരിക്കവേ
കാലം കടന്നുപോയി.
എന്നോ ഒരിക്കല്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഒന്നല്ല നമ്മളൊന്നാകില്ല വീണ്ടും.

ഇന്നൊരു കനലായി
നീയെന്നിലെരിയുമ്പോള്‍
ഹൃദയത്തില്‍ കുളിരായി
നിന്നോര്‍മകള്‍ പെയ്യുന്നു.
പൊന്മകള്‍ക്കവകാശി
പതിയായി വന്നാലും
അമ്മ തന്‍ സ്നേഹത്തിന്ന-
റുതിയുണ്ടാകുമോ.
മാതൃത്വമാര്‍ക്കാണ്, എനിക്കോ നിനക്കോ
നഷ്ടബോധത്തിലെന്‍ മനമുരുകീടുമ്പോള്‍.

ഇത്രമേല്‍ ഞാന്‍ നിന്നെ
സ്നേഹിച്ചുവെന്നാലും
അക്കാലമിനിയും
പുനര്‍ജനിച്ചീടുമോ.
ഇല്ല, നിനക്കൊരിടവുമെന്‍ മനതാരില്‍
ചാങ്ങാതികളിവര്‍ എനിക്കില്ലായിരുന്നെങ്കില്‍‍...